അഹല്യ


രചന: നീലിമ

അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
 ആ ദാശരഥിതൻ പദചുംബനം 
ചുറ്റും ചുറ്റിപ്പടർന്നൊരാവല്ലികൾ 
നിൻ ശിലാമേനിയിൽ പൂവ് ചാർത്തീടവേ,
ബലിക്കാക്കയെവിടെയോ 
ആറ്റിന്റെ തീരത്തിലന്നം പെറുക്കി തിരിച്ചെത്തീടവേ
 കാർകൂന്തൽ മാരീയെ തഴുകി തലോടി നിൻ
മെയ്യിലേക്കൊരു കൺ നീർത്തുള്ളിയെറിയവേ
 വേദേതിഹാസങ്ങൾ ചൂടാൻ മറന്നൊരു പൂവായ് നീയിന്ന് വാടിക്കൊഴിയവേ

 അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
 ആ ദാശരഥിതൻ പദചുംബനം.
 നിന്റെ മക്കൾ ഇന്നിവിടെ കോലായിൽ 
ഒരു ശാപജന്മമായി മാറിടുമ്പോൾ 
കാലം വെറുത്തൊരു കറയായി മാറിയ
 സംസ്കാര നന്മയെ ചൊല്ലിക്കരയുമ്പോൾ 
പൂക്കുന്ന പൂവുകൾ പൂമണം തൂകാതെ
 പാദത്തിനടിയിൽ ഞെരിഞ്ഞമർന്നീടുമ്പോൾ
സ്വന്തം വിധിയെ പഴിച്ചു നീ പിന്നെയും ഒരു മാനശിലയായ് മാറീടുന്നോ ?

 നിന്റെ മൂർദ്ധാവിലെ സിന്ദൂരപ്പൊട്ടുകൾ 
നിൻ വിയർപ്പാലത് ചോരയായ് തീർന്നുവോ 
ചുറ്റുമൊരായിരം വലനെയ്ത് കൂട്ടിയവർ 
രാജദേവേന്ദ്രനെപ്പോലെ ചിരിക്കുന്നു 
ഗോപുരം കെട്ടിപ്പടുക്കുവാൻ ശിലയായ് മാറിയതും നിന്റെ കാരുണ്യമല്ലേ !
മൗനശില പോലും വാചാലമാകേണം 
നിന്റെ പുനർജനിതൻ വാക്കായി മാറുവാൻ 
നിർമ്മല തുമ്പയെ വേണ്ടിവിടെയാർക്കും
വേണ്ടതോ റോസാദളത്തെയല്ലോ!
എങ്കിലും നീയിന്ന് കാണുന്നോ സ്വപ്നം
ആ ദാശരഥിതൻ പദചുംബനം 
പേടമാൻ മിഴി പോലെ നിന്റെ നയനങ്ങളെ 
 കവികൾ വാഴ്ത്തി പാടിടുന്നു 
രാത്രിയുടെ അന്ത്യയാമങ്ങളിൽ കണ്ണീരിൽ 
ആ പേടമാൻമിഴി മുങ്ങിക്കിടക്കവേ, 
ഒരു സിംഹഗർജ്ജനം......
 ഒരു സിംഹഗർജനം, കാമ ജ്വരത്തിന്റെ
 തീയുമായ് തുലീക നിന്നെ കുറിക്കുന്നു.
വീണ്ടും സ്തുതി പാടും നിന്റെ തനുവടികൾക്ക്.
 നിന്റെ ശബ്ദത്തിനും, നിന്റെ നാമത്തിനും 
പേരറിയാത്തൊരു കണ്ണീരിനൊപ്പം നീ 
കാണുന്നോ സ്വപ്നമിന്നെന്നും പുലരുമ്പോൾ

അഹല്യ !....
അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം
 ദാശരഥിതൻ പദചുംബനം
ചുറ്റും ...

Comments

Popular posts from this blog

കവിത

ഈശ്വരൻ